Wednesday, February 4, 2009

കോടതിയില്‍ ഹാജരാകാന്‍ പിണറായി വിജയന്‌ മാര്‍ച്ച്‌ രണ്ടുവരെ സമയം അനുവദിച്ചു

തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ ഫെബ്രുവരി നാലിന്‌ ഹാജരാകാന്‍ കോടതിയില്‍ നിന്നുമയച്ച നോട്ടീസ്‌ കൈപ്പറ്റിയെങ്കിലും നവകേരള യാത്രയുടെ തിരക്കുകാരണം സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടതിയില്‍ ഹാജരായില്ല. കോടതിയില്‍ ഹാജരാകാന്‍ മറ്റൊരുദിവസം അനുവാദം ചോദിച്ചുകൊണ്ട്‌ അദ്ദേഹത്തിനുവേണ്ടി അഭിഭാഷകന്‍ അപേക്ഷയും മെമോ ഓഫ്‌ അപ്പിയറന്‍സും ഫയല്‍ ചെയ്‌തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും കിളിരൂര്‍ പീഡന കേസിനെ സംബന്ധിച്ച ഫയലുകള്‍ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന്‌ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍, പ്രൈവറ്റ്‌ സെക്രട്ടറി എസ്‌.രാജേന്ദ്രന്‍, രണ്ടു മന്ത്രിപുത്രന്മാര്‍ എന്നിവരെ പ്രതിചേര്‍ത്ത്‌ അഭിഭാഷകനായ നെയ്യാറ്റിന്‍കര പി.നാഗരാജ്‌ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ഫിലിപ്പ്‌ തോമസ്‌ മുമ്പാകെ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തിരുന്നു.

No comments: